Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awards

Malappuram

വിദ്യാര്‍ഥികള്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

പൂക്കോട്ടുംപാടം: എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ച് അമരമ്പലം സര്‍വീസ് സഹകരണ ബാങ്ക്. ഉപഹാരവും ആയിരം രൂപ ക്യാഷ് അവാര്‍ഡുമാണ് കുട്ടികള്‍ക്ക് സമ്മാനിച്ചത്. ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഇന്‍ഷ്വറന്‍സ് തുക കൈമാറ്റവും എംഎല്‍എ നിര്‍വഹിച്ചു. സഹകരണ ബാങ്കും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയും ചേര്‍ന്ന് എ-ക്ലാസ് അംഗങ്ങള്‍ക്കായി നടപ്പാക്കിയ ആക്‌സിഡന്‍റ് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള ക്ലെയിമും വിതരണം ചെയ്തു.

ബാങ്ക് പ്രസിഡന്‍റ് വി.പി. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. അപകടത്തില്‍ മരിച്ച തെക്കേപ്പുറം ഉന്‍സിന്‍റെ കുടുംബത്തിനുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. അഫീഫ ഭാര്യ സീനത്തിന് കൈമാറി. സഹകരണ വകുപ്പ് നിലമ്പൂര്‍ അസിസ്റ്റന്‍റ് ഡയറക്ടറായി ചുമതലയേറ്റ ബാങ്കിന്‍റെ മുന്‍ ഗ്രൂപ്പ് ഓഡിറ്റ് ഹെഡ് കൂടിയായ സൗജത്ത് തയ്യിലിനെ ബാങ്ക് പ്രസിഡന്‍റ് ഉപഹാരം നല്‍കി ആദരിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.കെ. അനന്തകൃഷ്ണന്‍, അഷ്റഫ് മുണ്ടശേരി, കെ.സി. വേലായുധന്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍.എ. കരീം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കേമ്പില്‍ രവി, അമരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൊട്ടത്ത് മുഹമ്മദ്, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ജോബി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

Business

ദയാബായി അടക്കം അഞ്ചു പേർക്ക് ഓക്സിജൻ മഹാപ്രതിഭ പുരസ്‌കാരം

കൊച്ചി : കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, തങ്ങളുടെ 25-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഓക്സിജൻ മഹാപ്രതിഭ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇലക്‌ട്രോണിക്സ് വിപണന രംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ, സാമൂഹ്യപ്രതിബദ്ധതയുടെയും കേരള ജനത നൽകിയ പിന്തുണയ്ക്കു നന്ദിയർപ്പിക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് വിവിധ മേഖലകളിലെ പ്രഗല്ഭ വ്യക്തികളെ ആദരിക്കുന്നത്. സിനിമ, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയവർക്കാണ് പുരസ്കാരം.
പുരസ്‌കാര ജേതാക്കൾ:
സാമൂഹ്യ സേവനം - ദയാബായി, കായികം - അഞ്ജു ബോബി ജോർജ്, സാഹിത്യം - കെ.ആർ. മീര, ശാസ്ത്രസാങ്കേതിക മേഖല: ഡോ. സാബു തോമസ്, സിനിമ - പ്രേം പ്രകാശ് എന്നിവരാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓക്സിജൻ മഹാപ്രതിഭ പുരസ്‌കാരം.

പുരസ്‌കാര ജേതാക്കളെ പ്രമുഖ ചലച്ചിത്ര സംവിധായകൻ സിബി മലയിൽ (ചെയർമാൻ), പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്. ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസാണ് കൊച്ചിയിൽ പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഡിസംബർ 18ന് വൈകുന്നേരം 5.30ന് കൊച്ചി പാലാരിവട്ടത്തുള്ള ദി റിനൈ കൊച്ചിൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. സിബി മലയിൽ, ജിബിൻ കെ. തോമസ് (വി.പി ഓക്സിജൻ ഗ്രൂപ്പ് , സെയിൽസ് & മാർക്കറ്റിംഗ്), പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

Kerala

"കുട്ടികൾക്ക് അവാർഡ് കൊടുക്കാൻ പാകത്തിനുള്ള നിലവാരം ജൂറി കണ്ടില്ല': മന്ത്രി സജി ചെറിയാൻ

കോഴിക്കോട്: അമ്പത്തിയഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നും കൈയടി മാത്രമേയുള്ളൂവെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.

പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. നാലു സിനിമകള്‍ ഈ വര്‍ഷത്തെ അവാര്‍ഡിനുവേണ്ടി വന്നിരുന്നു. രണ്ട് സിനിമകള്‍ അവസാന ലാപ്പിലേക്ക് എത്തി. ക്രിയേറ്റീവായ സിനിമയായി ജൂറി അവ രണ്ടിനേയും കണ്ടില്ല. അവാര്‍ഡ് കൊടുക്കാന്‍ പാകത്തിലേക്ക് സൃഷ്ടിപരമായ നിലവാരം ഇവയ്ക്കില്ലെന്ന്‌ ജൂറി അഭിപ്രായപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പരിഗണനയ്ക്ക് വന്നത്‌ അവാര്‍ഡ് നല്‍കാന്‍ കഴിയുന്ന സിനിമകളായി ജൂറി കണ്ടില്ല. അതില്‍ അവര്‍ സങ്കടപ്പെടുന്നുണ്ട്. നമ്മുടെ കുറവായി കാണേണ്ട. കഴിഞ്ഞ വർഷം കുട്ടികൾക്ക് അവാർഡ് ലഭിച്ചിരുന്നു. ഈ വർഷം അങ്ങനെയുണ്ടായില്ല എന്നത് പരിഹരിക്കേണ്ട പ്രശ്നമാണ്.

കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.

നൂറുകണക്കിന് സിനിമയാണ് കേരളത്തില്‍ പിറക്കുന്നത്. ഭൂരിപക്ഷം ചിത്രങ്ങളും പരാജയപ്പെടുകയാണ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടിയത് കേരളത്തില്‍ മൊത്തം ആളുകളും കണ്ടതുകൊണ്ടൊന്നുമല്ല. നല്ല ഒന്നാന്തരം സിനിമയാണ്, പക്ഷേ എത്രപേര്‍ കണ്ടു. പ്രശ്‌നം ഗൗരമായി കാണുന്നുണ്ട്. ആളുകള്‍ക്ക് താത്പര്യമുള്ള സിനിമകള്‍ വരണം. എന്നാല്‍, മൂല്യമുള്ള സിനിമകളും വേണം. എല്ലാംകൂടെ ചേരുന്നതാണല്ലോ സിനിമയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വേടന് പോലും പുരസ്‌കാരം നൽകിയെന്ന പരാമർശത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്‍റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.

Latest News

Corehub Up